ദശപുഷ്പം
4 reviews
ആശ്വാസത്തിൻറെ തീരം കണ്ടെത്താൻ കഴിയാതെ കണ്ണീർക്കടലിലേക്ക് വലിച്ചെറിയപ്പെടുന്ന അനുഭവങ്ങൾ.'ദശപുഷ്‌പ'ത്തിൽ ഈ പൂക്കൾ നിത്യദുഃഖത്തിന്റെ സ്‌മാരകങ്ങളായി മനസ്സിൽ നിലകൊള്ളുന്നു. ദാരുണമായ ജീവിതാനുഭവങ്ങൾ സഹജബോധത്തോടെ അനുവാചകരുമായി പങ്കുവയ്ക്കുകയാണ് ദേവി കൈരളി. വായനക്കാരുടെ പ്രീതിനേടുന്നതിന്റെ രസതന്ത്രം ഉൾക്കൊള്ളുകയും അനാഢംബരമായ രചനാരീതിയെ എങ്ങനെ ഹൃദയംഗമമാക്കാമെന്ന് കാട്ടിത്തരികയും ചെയ്യുന്നു.
- ഡോ. ജോർജ് ഓണക്കൂർ,അവതാരികയിൽ