ഓടാമ്പൽ
4 reviews
അയാളിന്ന് ജയില്മോചിതനാകുന്ന ദിവസമാണ് . ഒന്നല്ല ഇരട്ടക്കൊലപാതകം . ശിക്ഷ ജീവപര്യന്തമായിരുന്നെങ്കിലും ക്വിറ്റിന്ത്യദിനത്തിൻറെ എഴുപത്തഞ്ചം വാർഷികം പ്രമാണിച്ചു നല്ലനടപ്പിന് വിധേയരായവരെ മോചിക്കൻ തിരുമാനിച്ചവരുടെ ഗാനത്തിൽ ആയാളുംപെട്ടു ഗോവിന്ദൻകുട്ടിയാണ് അയാൾ അച്ഛനെക്കൊണ്ട് ജീവിതം വഴിമുട്ടിയവൻ . ജയിലിൽ തളക്കപ്പെട്ട യൗവനം പൂര്‌യായതയ്ക്ക് യൗവനം മാത്രമേ കൊടുത്തുള്ളൂ . എവിടെ ഗോവിന്ദൻകുട്ടീ വാസുവിന് ജീവിതം കാൽക്കൽ വെച്ചു അല്ലങ്കിൽ കവർന്നെടുത്തു എന്നിട്ടും ശപിക്കാതെ അച്ഛനെ നെഞ്ചേറ്റി നടന്ന മകൻ ആർക്കും കുത്തിനോവിക്കാനോ കൊത്തിപ്പറിക്കാനോ ഇട്ടുകൊടുക്കാതെ അവസാനശ്വാസംവരെയും ഒടുവിൽ മരിച്ചുമണ്ണടിഞ്ഞശേഷവും കറവളത്തിലൊതുക്കി നടന്നവൻ. ഉള്ളുനീറിക്കരയുമ്പോഴും ശബ്ദമടക്കിപിടിച്ചും വീർപ്പുമുട്ടിയവൻ. സ്വയരക്ഷക്കായി ഗർഭഗൃഹംതേടിയലഞ്ഞവൻ. ഭൂതകാലം ജപിച്ചു കുഴലിലാക്കാൻ നടന്നവൻ ഗോവിന്ദൻകുട്ടിയിലെ ദുഃഖപുത്രനെ എങ്ങനെയാണു വിശേഷിപ്പിക്കുക.