കുഞ്ചന്‍ നമ്പ്യാര്‍ മലയാളത്തിന്റെ മഹാകവി. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. ഹാസ്യ സാമ്രാട്ട്. അതിനുമപ്പുറം അല്ലെങ്കില്‍ ഇപ്പുറം നമ്പ്യാര്‍ ഒന്നുമല്ലായിരുന്നു ? അതിലൂടെ ഒരന്വേഷണം. നമ്പ്യാരുടെ ജീവിതത്തിന്റെ ആദ്യ നോവള്‍ ഭാഷ്യം. കേട്ടറിഞ്ഞ ഐതിഹ്യങ്ങള്‍ക്കും വായ്‌മൊഴി കഥകള്‍ക്കും ചരിത്രസത്യങ്ങള്‍ക്കുമൊപ്പം ഒരു മനുഷ്യജീവിതത്തിലൂണ്ടായേക്കാവുന്ന സംഭവപരമ്പരകളുടെ ഭാവനയും അതാണ് ``കല്ല്യാണസൌഗന്ധികം\'\'.
ബഹുമുഖ പ്രതിഭനാണ് പ്രൊഫ. ജി.എന്‍. പണിക്കര്‍. സാഹിത്യത്തിലും പല മേഖലകളിലും സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള വ്യക്തി. പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഇംഗ്ലീഷ് പ്രൊഫസര്‍, സാംസ്‌കാരികകാര്യ–പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്വം വൈവിധ്യമാര്‍ന്നതാണ്. ജി. എന്‍ പണിക്കര്‍ എന്ന എഴുത്തുകാരനേയും വ്യക്തിയേയും നാടകീയമായും രസകരമായും നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു. വിധി ഒരു നിയോഗമായി രചിക്കാന്‍ എന്നെ ഏല്‍പ്പിച്ച ഈ പുസ്‌തകം. `പണിക്കര്‍.....ജി.എന്‍...പണിക്കര്‍....'സഹൃദയസമക്ഷം സമര്‍പ്പിക്കുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തനവും കൊച്ചിരാജ്യത്തെ പാര്‍ട്ടി ചരിത്രവും അനാവൃതമാകുന്ന ഉല്‍കൃഷ്ടഗ്രന്ഥം. പത്രപ്രവര്‍ത്തനരംഗത്തെ കുലപതിയുടേയും തൊഴിലാളി വര്‍ഗ്ഗ പോരാട്ടത്തിലെ പടനായകന്റേയും ശോണിമയാര്‍ന്ന ജീവിത അധ്യായങ്ങളുടെ നേര്‍ക്കാഴ്‌ച. ഗതകാല വീരസ്‌മരണകള്‍ ഉണര്‍ത്തുന്ന മഹിതമായ ജീവചരിത്രഗാഥ. ഈ പുസ്‌തകരചനയ്ക്ക് വളരെ പ്രചോദനം നല്‍കി ഒരുപാട്‌കാര്യങ്ങള്‍ പറഞ്ഞുതന്ന....നമ്മെവിട്ടുപോയ...സ: സി.കെ ചന്ദ്രപ്പന് ഈ പുസ്‌തകം സമര്‍പ്പിക്കുന്നു.
അഡ്വ. ഇ രാജന് അഭിനന്ദനങ്ങള്‍. ലുഷുന്റെ ജീവിതകഥ മലയാളികളോട് ഇങ്ങനെ ലളിതമായി പറയുന്നതിന്. ചൈനയിലെ `ലുഷുണ്‍ ഇഫക്ട്' ഇങ്ങനെ തെളിമയോടെ കാണിക്കുന്നതിന്. പുതിയ ചൈനയുടെ ചരിത്രത്തില്‍ ലുഷുനോളം ആദരിക്കപ്പെട്ട മറ്റൊരു സാംസ്‌കാരിക പ്രതിഭയില്ല. കണ്‍ഫ്യൂഷസ്, താവോ, ബുദ്ധന്‍ തുടങ്ങിയ ഗുരുപരമ്പരയിലായി വിപ്ലവാന്തര ചൈനയില്‍ ലുഷുവിന്റെ ഇടം. ബോധത്തിനും ഭാവുകത്വത്തിലും യാഥാര്‍ത്‌ഥ്യത്തെ അറിയുന്ന രീതിയിലും ആവിഷ്‌കരിക്കുന്ന പ്രകാരങ്ങളിലും ലുഷുണ്‍ ഇരുപതാംനൂറ്റാണ്ടിന്റെ ചൈനീസ് യുവത്വത്തിന് വഴികാട്ടി. ചൈനീസ് വിപ്ലവത്തിന്റെ വരവിനും വിജയത്തിനും ലുഷുണ്‍ വഴിയായി.
ആധുനിക ചൈനീസ് സാഹിത്യത്തിന്റെ പിതാവാണ് ലുഷുണ്‍. സാഹിത്യത്തെ വിപ്ലവത്തിന് എങ്ങനെ ഉപയുക്തമാക്കാം എന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് ലുഷുവിന്റെ രചനകള്‍. ചൈനയിലെ ചെറുകഥാ സാഹിത്യം ശൈശവാവസ്ഥയിലായിരിക്കെ, യഥാര്‍ത്ഥ സാഹിത്യവും കാല്‌പനികതയും കൂടിചേര്‍ന്നുണ്ടായ ലുഷുണ്‍ കഥകള്‍ സമൂഹത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കമാണ് സൃഷ്ടിച്ചത്. ചൈനീസ് സാഹിത്യത്തിന് അപരിചിതമായ ലേഖനസാഹിത്യത്തിന് തുടക്കം കുറിച്ചത് ലുഷുണാണ്. ലുഷുണിന്റെ സാഹിത്യപ്രവര്‍ത്തനങ്ങളെല്ലാം ലക്ഷ്യമിട്ടിരുന്നത് ചൈനീസ്–തൊഴിലാളി–കര്‍ഷക വിമോചനമായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോരാട്ടങ്ങള്‍ക്ക് ആശയപരമായ കരുത്ത് നല്‍കിയത് ലുഷുവിന്റെ തൂലികയാണ്. ഇന്ത്യയിലെ പുരോഗമന സാഹിത്യകാരന്മാർക്ക് അനുഭവപാഠമാക്കേണ്ടതാണ് ലുഷുവിന്റെ ജീവിതവും രചനകളും. ലുഷുവിന്റെ ജീവിതകഥ നമ്മുടെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തേയും വിപ്ലവപ്രസ്ഥാനത്തേയും മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയോടെ ഈ പുസ്‌തകം വായനക്കാര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.