സുഖദുഃഖ സമ്മിശ്രമായ ജീവിതത്തില്‍ നിരവധി അനുഭവങ്ങളിലൂടെയാണ് 60 സംവത്സരങ്ങള്‍ പിന്നിട്ടത്. മികച്ച സാഹിത്യസൃഷ്ടിയാണെന്ന് അവകാശപ്പെടാനില്ലെന്നറിയാം. ഈ പുസ്‌തകം പ്രസിദ്ധീകരിക്കുന്ന പ്രഭാത് ബുക്ക് ഹൌസ്സിന് എന്റെ നിസ്സീമമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട് വിനയപൂര്‍വ്വം മാന്യവായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.
ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് തള്ളിമാറ്റപ്പെട്ടവരുടെ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ജീവിതപരിസരത്തു നിന്നും കഥാകാരി ഒപ്പിയെടുത്ത അനുഭവ സത്യങ്ങളുടെ വിശകലനങ്ങളാണിത്. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ചൂടും ചൂരും ഈ കഥകള്‍ക്കുണ്ട്. പണത്തിന്റേയും പുരുഷാധിപത്യത്തിന്റേയും അധികാരവ്യവസ്ഥ അടിച്ചേല്‍പ്പിക്കുന്ന ചൂഷണവും പീഢനവും അതില്‍ നിന്നും രക്ഷപ്പെടാന്‍ ഈ പുറമ്പോക്കുകാര്‍ സ്വീകരിക്കുന്ന വൈവിധ്യമാര്‍ന്ന പോംവഴികളും ത•യത്വമായി ചിത്രീകരിച്ചപ്പോള്‍ വ്യത്യസ്‌തമായ വായനാനുഭവമാകുന്നു.
പുസ്‌തകമാക്കുന്ന എന്റെ രണ്ടാമത്തെ ചെറുകഥാ സമാഹാരമാണ് `കാഴ്‌ചയ്ക്കപ്പുറം\'. ആദ്യത്തെ ചെറുകഥാ സമാഹാരം. എഴുതാതിരിക്കാന്‍ നിവൃത്തിയില്ലെന്ന ഘട്ടത്തില്‍ മാത്രമേ ഞാന്‍ കഥയെഴുതാറുള്ളു. അതുകൊണ്ട് എഴുതിയ കഥകളുടെ എണ്ണം വളരെ കുറവാണ്. അതില്‍ നിന്ന് തെരഞ്ഞെടുത്ത 14 കഥകളാണ് ഈ പുസ്‌കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കഥകളെല്ലാം വിവിധ അവസരങ്ങളില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്നവയാണ്. എന്റെ ആദ്യപുസ്‌തകത്തിന് നല്‍കിയ പ്രോത്സഹനം, അതേ സ•നസ്സോടെ ഈ കഥാസമാഹാരത്തിന് കൂടി നല്‍കണമെന്ന് അക്ഷരസ്‌നേഹികളായ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിച്ചു കൊണ്ട് ഞാനീ പുസ്‌തകം നിങ്ങളുടെ വിലയിരുത്തലിനായി സമര്‍പ്പിക്കുന്നു.
അവതാരിക : ടി.എന്‍ ജയചന്ദ്രന്‍
നസീം ചിറയന്‍കീഴിന്റെ ``കാഴ്‌ചയ്ക്കപ്പുറം\'\' എന്ന സമാഹാരത്തിലെ 14 കഥകളും, കഥയുള്ള കഥകളാണ്. വെറും സംഭവ വിവരണമല്ല അദ്ദേഹം കഥകളിലൂടെ നടത്തുന്നത്. സംഭവങ്ങളും ചിന്തകളുമൊക്കെ അദ്ദേഹം സാഹിത്യപരമായ രാസപരിണാമത്തിന് വിധേയമാക്കുന്നുണ്ട്. കലാപരമായ സംസ്‌ക്കരണം അവയക്ക് ഭാവപരമായ ഭംഗി നല്‍കുന്നു. ചെറുകഥാ രംഗത്ത് തന്റേതായ ഇരിപ്പിടം അദ്ദേഹത്തെ കാത്തുനില്‍ക്കുന്നതായി ഞാന്‍ കാണുന്നു. അത് കാണേണ്ടവര്‍ കാണുന്നതോടെ അദ്ദേഹത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കുക തന്നെ ചെയ്യും.
കേന്ദ്രബിന്ദുവില്‍ തീപ്പൊരി ഒളിച്ചുവച്ചിരിക്കുന്ന കഥകളാണിവ. സാധാരണമായ വാക്കുകള്‍, ആ വാക്കുകള്‍ സൃഷ്ടിക്കുന്ന അസാധാരണമായ ഡിസൈനുകളും ഭാവപ്രപഞ്ചവും. പ്രസന്നമായി തുടങ്ങുന്ന ഈ കഥകള്‍ നീങ്ങിപ്പോകുന്നത് വിഷാദത്തിന്റെ വന്യഭംഗിയിലേക്കാണ്. വായിച്ചു കഴിയുമ്പോള്‍ കഥ അക്ഷരങ്ങളില്‍ നിന്ന് വേര്‍പെട്ട് സ്വപ്‌നമായി മാറുന്നു. ഈ സ്വപ്‌നത്തിന്റെ സുദീര്‍ഘ ഹാംഗോവറിലാണ് പിന്നീട് വായനക്കാര്‍.