മലയാളത്തെ സംബന്ധിച്ച് പുതുമയുള്ള ഒരു ജീവിതാഖ്യാനമുണ്ട് ഈ കഥകളിൽ. മഹീന്ദ്രൻ ഇന്ദ്രിയങ്ങളുടെ അനുഭവങ്ങൾക്ക് കാരണമായ ത്രിഗുണങ്ങളുടെ മാറിമാറിയുള്ള പിടുത്തത്തിൽ അഭിരമിക്കുന്ന സ്വപ്നജീവിയാണ്.എന്നാൽ ഇന്ത്രിയാനുഭവത്തിന്റെ ഇടമായ മായന്നുർ (മായയുടെ ഊര്) അയാളിൽ സുക്ഷ് മമായ സംഘാർഷങ്ങൾ സൃഷ്ടിക്കുന്നു.ഈ സംഘാർഷങ്ങളുടെ സുക്ഷ്മതയിലാണ് കലാപരമായ സൗന്ദര്യം നാം കാണുന്നത്-പി.നാരായണക്കുറുപ്പ് .
ദീനദയാളൊ എന്ന കഥയിൽ ആവിഷ്കൃതമാകുന്നത് പരിതൃക്തമാകുന്ന പൈതൃകത്തിന്റെ വർത്തമാനകാല ചിത്രം. അമ്മയുടെ കൈയിലെ പിടി ഒന്നുകൂടി മുറുക്കി ആത്മവിശ്വാസം ചോർന്നുപോകാതിരിക്കാൻ ശ്രദ്ധിക്കുന്ന മകൻ തകരുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രത്യാശാകിരണമാണ്.സൗന്ദര്യാനുഭുതികൾ സമ്മാനിക്കുന്നതാണ് എം.നീലകണ്ടന്റെ കഥാലോകം.പരിചിത ജീവിതസന്ദർഭങ്ങൾക്കുപോലും നവ്യമായ അന്തരീക്ഷം.തിളക്കമാർന്ന ഭാഷയുടെ ലാവണ്യം കഥകളെ ഭാവനിർഭരമാക്കുന്നു.നഷ്ടബന്ധങ്ങളുടെ വീണ്ടെടുപ്പു കഥകൾ നേർത്ത സംഗീത ത്തിന്റെ അലകൾ പോലെ ഹൃദയംഗമമായി അവതരിപ്പിക്കുന്നു.തികച്ചും യാന്ത്രികമായിത്തീരുന്ന ദാമ്പത്യബന്ധങ്ങൾ;വിവാഹേതര ലൈംഗികതകൾ;കൂടിപ്പിണയുന്ന ജീവിതനുഭവങ്ങളുടെ സങ്കീർണതകൾ കലാഭംഗിയോടെ ചിത്രീകരിക്കുകയാണ് എം.നീലകണ്ഠൻ.ഭ്രമാത്മകതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന കഥകളും ശ്രേദ്ധേയം.സൂക്ഷ്മവും ധ്വന്യത്മകവുമാണ് ആഖ്യാനശൈലി.സർഗ്ഗാത്മകതയുടെ സ്വാതന്ത്ര്യമാണ് എങ്ങും പ്രകടമാകുന്നത്.
ഒരു പുതിയ എഴുത്തുകാരിയുടെ രചനകൾ എന്ന രീതിയിലാണ് ഞാൻ കഥകൾ വായിച്ചതെങ്കിലും എഴുതി തഴക്കം വന്ന എഴുത്തുകാരിയുടെ രചനാസുഖവും ശക്തിയും വീണയുടെ കഥകളിൽ അനുഭവമേകുകയുണ്ടായി.
മുൻകാല അനുഭവങ്ങളേകിയ മുൻവിധികളിൽ നിന്നും മുക്തി നേടാനാവാതെയാണ് അമേരിക്കൻ മലയാളികളിൽ ശ്രദ്ധേയനായ അനിൽ ആറന്മുളയുടെ കഥകളേയും ഞാൻ സമീപിച്ചത്.എന്നാൽ അനിലിന്റെ പല കഥകളും എന്റെ മുൻവിധികളെ പാടെവെട്ടിനിരത്തുന്നു