ഈ പുസ്തകത്തിലെ ഇരുപത്തിയാറ് ലേഖനങ്ങളിലൂടെ തെളിയുന്ന മാറ്റങ്ങളും നഷ്ടങ്ങളും ഗതകാലത്തിന്റെ വെറും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളല്ല.വിപുലമായ ഒരു കാർഷികസംസ്കൃതി പുലർത്തിയിരുന്ന ഒരു സമൂഹം സ്വന്തമാക്കിയ ആചാരാനുഷ്ടനങ്ങളും രുചികളും കാഴ്ചകളും ജീവിതശൈലിയും നന്മകളും ലാളിത്യവുമെല്ലാം പഴമയുടെ സുവർണ്ണമുദ്രകളായി കാലത്തിൻറെ നിലവറയിലേക്ക് എപ്പോഴാണ് മാറിയതെന്ന് നഷ്ടബോധത്തോടെ ഓർക്കാൻ ഈ പുസ്തകം നിർബന്ധിക്കുന്നു.
തോമസ്പുത്തിരി പലപ്പോഴായി എഴുതിയ ലേഖനങ്ങളും അനുഭവക്കുറിപ്പുകളുമാണ് ഈ പുസ്തകത്തിലുള്ളത് ബാല്യത്തിൽ സ്കൂളുകളിൽ വിളമ്പിയീരുന്ന ഉപ്പുമവിന്റെ ആവിയുടെ മണവും,കൌമാരത്തിൽ പുരോഗമന പ്രസ്തനങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതിന്റെ വിപ്ലവകരമായ ഓർമകളും,പ്രവാസികളുടെ അറിയപ്പെടാത്ത ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളും തോമസ്പുത്തിരി അവതരിപ്പിക്കുമ്പോൾ സമാനമായ അനുഭവങ്ങളുടെ കണ്ണികൾ നമ്മേളെയും വരിഞ്ഞുമുറുക്കുന്നുണ്ടോയെന്ന് ചിന്തിപ്പിക്കുന്ന പുസ്തകം.
ഈ പുസ്തകത്തിലെ ഇരുപത്തിയാറു ലേഖനങ്ങളിലൂടെ തെളിയുന്ന മാറ്റങ്ങളും നഷ്ടങ്ങളും ഗതകാലത്തിന്റെ വെറും ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളല്ല . വിപുലമായ ഒരു കാർഷിക സംസ്കൃതി പുലർത്തിയിരുന്ന ഒരു സമൂഹം സ്വന്തമാക്കിയ ആചാരാനുഷ്ടാനങ്ങളും രുചികളും കാഴ്ചകളും ജീവിതശൈലിയും നന്മയും ലാളിത്യവുമെല്ലാം പഴമയുടെ സുവർണ്ണമുദ്രകളായി കാലത്തിന്റെ നിലവറയിലേക്ക് എപ്പോഴാണ് മാറിയതെന്ന് നഷ്ടബോധത്തോടെ ഓർക്കാൻ ഈ പുസ്തകം നിർബന്ധിക്കുന്നു.
ടാഗോർ ,മദർതെരേസ,അയ്യങ്കാളി,ഭഗദ്സിംഗ് , കുമാരനാശാൻ തുടങ്ങിയ മഹത് വ്യക്തിത്വങ്ങളിലൂടെയാണ് പ്രയാണം. പ്രക്രതിസ്നേഹിയും അധ്യാപകനും മികച്ച പ്രഭാഷകനുമായ നീലേശ്വരം സദാശിവന്റെ ആകാശവാണി ചിത്രീകരണങ്ങൾ എന്തുകൊണ്ടും മുതിർന്നവർക്കും കുഞ്ഞുകൂട്ടുകാര്ക്കും ഉത്തമ വായനയ്ക്ക് ഉപകരിക്കുമെന്നതിൽ സംശയം വേണ്ട