വന്മലക്കാട്ടിലെ അത്ഭുതങ്ങളെ നിരീക്ഷിക്കാൻ ജോസ്പി നമ്മെ ക്ഷണിക്കുകയാണ് .കുട്ടികൾക്ക് പ്രിയങ്കരമാം വിധത്തിൽ ലളിതമായ ഭാഷയിൽ ആവിഷ്കരിചിരിക്കുന്ന ഈ നോവൽ ബാലസാഹിത്യ ശാഖയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും
എലിയുടെ വീട്ടിൽ പണ്ടു പൂച്ച വിരുന്നിനു പോയി തിരികെ പോരും നേരം എലിയേം തൂക്കി പോന്നു. കാറ്റ്,മഴ,കുയിൽ,കാക്ക,മഴവില്ലു,പപ്പടം തുടങ്ങി നമ്മുടെ കൊച്ചു ജീവിതച്ചര്യകൾക്കിടയിൽ തൊട്ടും കണ്ടും മിണ്ടിയും നന്നേ പരിചയപ്പെടുന്ന പ്രകൃതി ബിംബങ്ങളെയാണ് ഈ ബാല്യോദ്യാനത്തിൽ കവി അണിനിരത്തുന്നത്. ഭാവനയ്ക്കും ബുദ്ധിക്കും ചെറു വ്യായാമം ശീലിപ്പിക്കുന്ന നല്ല കളിപ്പാട്ടങ്ങൾ നിരത്തുന്ന മാതൃക നേഴ്സറി തന്നെയാണ് 101 നേഴ്സറിപ്പാട്ടുകളിൽ ചെന്താപ്പൂര് തൂക്കിയിട്ടുള്ളത്
ശൂരനാട് രവിയുടെ നൂറ്റൊന്നു കുട്ടികഥകളുടെ സമാഹാരമാണ് ഈ കൃതി. കഥകൾ പറഞ്ഞും പാടിയുമാണ് ഇതിന്റെ രചന. ഇതിനകം 500 ൽ പരം ലോക കഥകളും അമേരിക്കൻ ആദിവാസികളായ ചുവന്ന ഇന്ത്യക്കാരുടെ കഥകളും എല്ലാംകൂടി കുട്ടികൾക്കായി ഒരു വലിയ പ്രപഞ്ചം ഗ്രന്ഥകാരൻ ഒരുക്കിയിട്ടുണ്ട്. ഇതിലെ കഥകൾ മുതിർന്നവർ കുട്ടികൾക്ക് വായിച്ചുകൊടുക്കാം. വലിയ വിലപ്പെട്ട ഉപദേശങ്ങളും കഥകളില നിന്നും വായിച്ചെടുക്കാം. കൂടാതെ കൊറിക്കാൻ വറ്റൽ പോലെ ചില എരിവുള്ള സ്വന്തം കവിതകളുംമുണ്ട്.
പ്രകൃതിയോട് സ്നേഹം കുറഞ്ഞുവരുന്ന ഇക്കാലത്ത് പുത്തൻ തലമുറയ്ക്ക് സ്നേഹവും ബഹുമാനവും തോന്നാൻ പ്രേരണ നൽകുന്ന കവിതകളാണിവയിൽ മിക്കവയും . പ്രകൃതിയാണ് എല്ലാ ധാർമ്മിക മൂല്യങ്ങളുടെയും അടിസ്ഥാനം. ഈ സത്യം രാധാമണി ഭാവനാ പൂർവ്വം വെളിപ്പെടുത്തുന്നു.