പ്രൊഫ.എം.സത്യപ്രകാശത്തിന്റെ എഴുപത്തി അഞ്ചാം ജന്മവാർഷിക ആഘോഷ സ്മരകാർത്ഥം അൻപതിൽപ്പരം വർഷങ്ങലായി അത്തേഹം എഴുതിയ രചനകളുടെ സമാഹാരം.ഈ ബ്രിഹത്തായ പഠനസഞ്ചയം പല കാലയളവിൽ കേരളത്തിൽ വിവിധ മേഖലകളിൽ നടന്നിട്ടുള്ള സർഗ്ഗപരമായ ഇടപെടലുകളുടെ വൈവിധ്യമാർന്ന പഠനദർപ്പണമായി മാറുന്നു
-ഡോ.വി .എസ്.രാധാകൃഷ്ണൻ
പാശ്ചത്യ സാഹിത്യവുമായി അടുത്ത സമ്പർക്കമില്ലാത്ത മലയാള വായനക്കാർക്ക് വൈവിധ്യമേറിയ ഒരു സാഹിത്യ വിരുന്നൊരുക്കാൻ ഈ പ്രബന്ധങ്ങളിലൂടെ സത്യപ്രകാശത്തിനു സാധിച്ചിരിക്കുന്നു.നല്ല ഇരുത്തം വന്ന ചിന്തയും ഉൽകൃഷ്sമായ ശൈലിയും ഉദാത്തമായ ദർശനവും തീക്ഷ്ണമായ ജീവിതവീക്ഷണവും സത്യപ്രകാശത്തിന്റെ പ്രബന്ധങ്ങളെ സമുജ്ജലമാക്കുന്നു.
പത്മശ്രീ ഡോ.വെള്ളായണി അർജുനൻ
മലയാള നോവൽസാഹിത്യത്തിലെ പുത്തനുണർവാണ് ഇത്തിക്കോടന്റെ അതിരുകൾ ഇല്ലായിരുന്നെങ്കിൽ എന്ന രചന.ഭരണ ഭീകരതയും അധികാരവടംവലികളും കപട സദാചാരവും നെറികേടുകളുടെ കുമ്പാരവും കണ്ടുമടുത്ത വൃത്തികേടിന്റെകാലത്ത് ചിന്തയിലാകെ ചരിത്രത്തിന്റെ ഓളങ്ങളേറ്റി പുഴകടക്കാൻ ശ്രമിക്കുന്ന പോരാട്ടത്തിന്റെ ശക്തമായ സുചനകൾ.
ഇന്നലകളുടെ വഴിത്താരകളിൽ കൂടിയുള്ള ഒരു തിരിച്ചു പോക്ക് .അതിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൽക്കുണ്ടായ മാറ്റങ്ങൾ.അതിൽ ഒന്ന് സൂക്ഷിച്ചു നോക്കുക നിങ്ങളുടെ നിഴലനക്കം അതിൽ പതിഞ്ഞിട്ടുണ്ടോ എന്ന്
ഉണ്ണികൃഷ്ണന്റെയും നന്ദയുടെയും സങ്കീർണമായ അവസ്ഥകളിലൂടെ കഥാലോകം കൂടുതൽ വിസ്തൃതമാവുകയാണ് .എരിതീയിലകപ്പെട്ടപോലെ വേവുന്ന കുറച്ചു ജന്മങ്ങളെയും നോവലിസ്റ്റ് ചിത്രീകരിക്കുന്നു