പാലക്കാടൻ ഗ്രാമീണജീവിതത്തിലെ ചുഴികളും മലനിരകളും താണ്ടി തോന്നിയപോലൊരുപുസ്തകം ജന്മം കൊള്ളുന്നു .
പട്ടിണിയും പരിവെട്ടവുമായി കഴിയുമ്പോഴും മനസ്സിൽ രൂപംകൊണ്ട നോവൽ രചനയെത്തന്നെ നോവൽ ഗാത്രത്തിൽ കൊണ്ടുവരുന്ന
സവിശേഷ പുസ്തകം. എഴുത്തിന്റെ സാമ്പ്രദായിക ഭാവങ്ങൾ അതിലംഘിക്കുന്ന വിത്യസ്ത നോവൽ - 'തോന്നിയ പോലൊരു പുസ്തകം'.
അതീതാനുഭവ കഥകൾ വിശ്വസിക്കാത്തവർപോലും അതീതാനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട് .അവർ അക്കാര്യം തിരിച്ചറിയുന്നില്ല
എന്നുമാത്രം. ശരിയാണോ?
ഭ്രമാത്മകമായ അതീതാനുഭവ സാക്ഷ്യങ്ങൾ ഉൾമനസ്സിന്റെ നിഗുഢ സഞ്ചാരങ്ങൾ ...
അതീതബോധം അതീതമനശ്ശാസ്ത്രത്തിന്റെ സത്യവും മിഥ്യയും തേടുന്ന രസകരമായാ സൈക്കളോജിക്കൽ ഫാന്റസി.
വടക്കൻ മലബാറിലെ തെയ്യക്കോലങ്ങളും ചപ്പുകൃഷിയും നായാട്ടുമൊക്കെ ആവിഷ്‌കൃതമാകുന്ന രചന.നാട്ടുവഴക്കങ്ങളും കാട്ടുശീലങ്ങളും
പഴയകാല പെരുമയും സമ്മിളിതമാകുന്ന സമ്മിശ്രസമൂഹത്തിലേക്ക് വെളിച്ചം പകരുന്ന നോവൽ .ഗോവിന്ദനും ചിരികണ് ഠനും കുമാരനും
അബ്‍ദുള്ളയും നാരായണിയുമെല്ലാം നാട്ടുപച്ചയുടെ ഗന്ധമുള്ള സാധാരണ മനുഷ്യർ. ഗ്രാമീണജീവിതം തുടിച്ചുനിൽക്കുന്ന വികാരതീവ്രമായ
നോവൽ - നല്ലച്ഛൻ
രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഈ പുതിയ സമാഹാരത്തിൽ കാണുന്ന ഒന്നാമത്തെ കാര്യം ഭരണകൂടത്തിന്റെ വർഗീയ ഭാവം (കമ്മ്യൂണലിസ്റ് പൊസിഷൻ) എങ്ങനെ സൂക്ഷ്മത ലങ്ങളിൽ വിന്യസിക്കപ്പെടുകയും ന്യായികരിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ്
ഫാഷിസത്തെക്കുറിച്ചുള്ള വിചാരങ്ങളിലൊന്ന് , അത് സവഭാവികമാണെന്നും ഗുണപരമാണെന്നും (അധ്യാകട്ടത്തിലെങ്കിലും) കരുതി പോന്ന ഒരു മധ്യവർഗം ഉണ്ടാവാതെ അത് ഉണ്ടാവില്ല എന്നാണ് . ആ വർഗമാണ് വാഷിസത്തിന്റെ അടിത്തറ ഫാഷിസത്തിന്റെ ഭീകരമായ കേന്ദ്രികരണം ഉണ്ടെങ്കിലും അതിനെതിരായ സമരങ്ങൾ വാസ്തവത്തിൽ പ്രയാസം നിറഞ്ഞതായി മറുന്നത് , സാധാരണ ജനങ്ങളിൽ ഗണ്യമായ ഒരു വിഭാഗത്തെ അതിനു ആശയപരമായ തടവിലിടാൻ കഴിയുന്നുവെന്നതിലാണ് രവീന്ദ്രൻ രാവണേശ്വരം തന്റെ കാവിപ്പശു എന്ന സമാഹാരത്തിൽ സ്വീകരിച്ച നിലപാടിന്റെ കൂടുതൽ സ്വീകാര്യമായ തുടർച്ചയാണ് പുസ്തകം
ഇ.പി.രാജഗോപാൽ