നിനച്ചിരിക്കാതെയാണ് എന്തും സംഭവിക്കുന്നത് .വിധിയെന്ന് ചിലർ വിളിക്കും .കൊതിച്ചത് കിട്ടാത്തതെല്ലാം വിധി .ഈ നോവലിലെ ഓരോരോ സന്ദർഭങ്ങളും ഓരോരോ അനുഭവങ്ങളാണെന്ന് നിങ്ങൾക്കും തിരിച്ചറിയാനാകും
നിന്ദാസൂചകമായിട്ടാണ് ജ്യോതിലക്ഷ്മി അത് പറഞ്ഞതെങ്കിലും മിന്നൽപ്പിണർപോലെ പുതിയ സാധ്യത തെളിഞ്ഞു വന്നു.മധുരോദാരമായ വിദൂരസ്മൃതിയായി ഇരുകോടുകളിലെ ജെമിനി ഗണേശന്റെയും ഷൗക്കർ ജാനകിയുടെയും ഭംഗിയുള്ള മുഖങ്ങൾ കാണായി.വളരെക്കാലത്തിനു ശേഷം അടിമുടി പൂക്കുന്ന മരം പോലെ എന്റെ ശരീരം തുടിപ്പാര്ന്നു.മധുരയിലെ വീട്ടിലെത്താൻ എനിക്ക് തിടുക്കമായി…
കത്തുന്ന ചൂടില്‍ പുളഞ്ഞ് കൊടുംതണുപ്പില്‍ മരവിച്ച്, ചോരനീരാക്കി ജീവിതം പടുത്തുയര്‍ത്തുന്നവര്‍. സ്വര്‍ഗ്ഗീയ ജീവിതം നയിക്കുന്നുവെന്നാണ് വിശ്വാസം. ബന്ധുക്കളും സുഹൃത്തുക്കളും മിഥ്യാസങ്കല്‌പങ്ങളുടെ പറുദീസ്സയിലാണ്. ഗള്‍ഫുകാരുടെ മനോവേദന അവര്‍ക്ക് അപരിചിതം `കാര്‍ നിക്കോബാറിലെ കടല്‍\' ആത്മവേദനകളുടെ ഒരു സമാഹാരമാണ്. നാട്ടിലും വിദേശത്തും നിലനിന്നുവരുന്ന ഹൃദയവികാരങ്ങളുടെ, ജീവിത സാഹചര്യങ്ങളുടെ പൂര്‍ണ്ണചിത്രം ഈ സമാഹാരത്തിലെ കഥകളിലുണ്ട്. ആര്‍ജ്ജവത്തോടെ ആര്‍ദ്രമധുരിമയോടെ കൈപ്പട്ടൂര്‍ തങ്കച്ചന്‍ ആ വികാരങ്ങള്‍ക്ക് അക്ഷരരൂപം നല്‍കിയിരിക്കുന്നു.
ആണിന്റെ എഴുത്തുകള്‍ പെണ്ണിനെ അടയാളപ്പെടുത്തിയതെങ്ങനെയെന്ന ജിഞാസയാണ് ഈ സമാഹരത്തിലെ പഠനങ്ങള്‍. സാഹിത്യം, ചരിത്രം, കഥ, നാടകം, വിമര്‍ശനം എന്നിങ്ങനെ വ്യത്യസ്‌തഗണങ്ങള്‍ പലകാലങ്ങളില്‍ പെണ്ണിനെ പരിഗണിച്ച വിധം കണ്ണാടികള്‍ ഉടയ്ക്കുന്നതെന്തിന് എന്ന ആദ്യവിമര്‍ശന കൃതിക്ക് ശേഷം ദേവദൂതികള്‍ മാഞ്ഞുപോവത്. പേറ്റുനോവും ഈറ്റുപുണ്യവും എന്നിവയില്‍ പെണ്ണിന്റെ മാത്രം എഴുത്തുകളെയാണ് ഞാനന്വേഷിച്ചത്. അവയുടെ അനിവാര്യമായ തുടര്‍ച്ചയാണ് ഈ പുസ്‌തകം. പ്രസാധനമേറ്റെടുത്ത പ്രഭാത് ബുക്ക് ഹൌസിനോട് എനിക്ക് നന്ദിയുണ്ട്.