ഒരു നല്ല വായനാനുഭവം നല്കാൻ വാസുദേവന്റെ കവിതകൾക്കു കഴിയും.ചിന്തേരിട്ടു മിനുക്കിയ മധുര പ്രതിപാദനങ്ങൾ ഈ സമാഹാരത്തിലില്ല.കുറതീർത്ത പാണിതരവുമില്ല.പക്ഷെ ,അവയ്ക്ക് വായനക്കാരോട് പലതും പങ്കുവയ്ക്കാൻ കഴിയുന്നു.
കാലന്തരങ്ങളിൽ ചുറ്റി സഞ്ചരിക്കുമ്പോഴും ആനുകാലികമായ ആധികൾ പങ്കുവയ്ക്കുന്നതുകൊണ്ടായിരിക്കാം ഇന്നെഴുതുന്ന പുതുമുറ കവികളിൽ കെ.എൻ.ഷാജികുമാർ അങ്ങേയറ്റം പ്രസക്തനാകുന്നത്. സഞ്ചിത സംസ്കാരത്തിൽ ആഴ്ന്നുപോയ വേരുകൾ അദ്ദേഹത്തിന് ഒരിക്കലും ചലന
സ്വതന്ത്രം നഷ്ട്ടപെടുത്തുന്ന ചങ്ങലകളാകുന്നില്ല. ചിലതിൽ താളത്തിലും ചിലതിൽ ബിംബങ്ങളിലും മറ്റു ചിലതിൽ വാക്കുകളിലും ഷാജിയുടെ രചനകൾ പുലർത്തുന്ന പഴമയുടെ തനിമ പെടുന്നനെ പുതുമയുടെ ലോകങ്ങളിലേക്ക് പോട്ടിവിടരുകതന്നെ ചെയ്യും
മേനി നടിക്കുന്ന അലങ്കാരങ്ങളൊ കപട വാങ്മയങ്ങളോ ഈ കവിതകളിൽ ഇല്ല. സാധാരണ സഞ്ചരിക്കാത്ത ചിന്തയുടെ നടക്കാവുകളിലൂടെ ഇവ വായനക്കാരനെ കൂട്ടികൊണ്ടുപോകുന്നു. കവിക്കു നിയതമായ വഴികളില്ലെന്നും കവിയുടെ കാൽപാടുകൾ കൊണ്ടുണ്ടാവുന്നതാണ് വഴിയെന്നും ഈ കവിതകൾ ബോധ്യപെടുത്തുന്നു
ആശയ സമ്പുഷ്ടമായ കാവ്യ ഭാഷയിൽ ജി.സുധാകരൻ അവതരിപ്പിക്കുന്ന കവിതകൾ ശബ്ദമില്ലാത്ത പാവങ്ങളുടെ ശബ്ദവും അധികാര കെന്ദ്രങ്ങൽക്കുമേൽ ആഞ്ഞുതറക്കുന്ന വിമർശനശരങ്ങലാണ്. ജീവിതഗന്ധിയായ വിഷയങ്ങൾ ഗ്രാഹ്യമായ ഭാഷയിൽ ജനങ്ങളുമായി സംവേദിക്കാനും,അടിച്ചമർത്തപെട്ട ജനകോടികളുടെ വിമോചനത്തിന്റെ പാതയോരുക്കുവാനും അർപ്പിതമനസ്സുമായി നിർഭയം തൂലിക ചലിപ്പിച്ചു പ്രിയ കവി ജി.സുധാകരൻ നിൽക്കുന്നു. പാവങ്ങൾക്കു വേണ്ടി കലഹിക്കുന്നു.
പന്ന്യൻ രവീന്ദ്രൻ