സര്‍ ഫിലിപ്പ് സിഡ്‌നി– ``നിന്റെ സ്വന്തം ഹൃദയത്തിലേക്ക് നോക്കൂ, എന്നിട്ട് എഴുതൂ'' എന്നു പറഞ്ഞതു പോലെയാണ് ഈ കഥകള്‍ രചിച്ചിരിക്കുന്നത്. ഹൃദയത്തെ സ്‌പര്‍ശിക്കാത്ത ഒന്നിനേയും തന്റെ കഥയുടെ അകപ്പൊരുളായി സ്വീകരിച്ചു കാണുന്നില്ല. സമകാലിക ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങള്‍, പ്രമേയങ്ങള്‍ ഈ കഥകളില്‍ കലാപരമായി കൈകാര്യം ചെയ്യപ്പെടുന്നുണ്ട്.
ഉള്ളൂര്‍ കെ.സതീശന്‍ യാതൊരു ക്ലിഷ്ടതയുമില്ലാതെ നേരെചൊവ്വേ നന്നായി കഥപറയുന്ന ഒരു എഴുത്തുകാരനാണ്. വളച്ചുകെട്ടലോ വക്രീകരണമോയില്ലാതെ സുവ്യക്തമായി ലളിതമായ ശൈലിയില്‍ കഥ പറഞ്ഞുപോകുന്നു. മനുഷ്യജീവിതത്തിന്റെ ആന്തരിക രഹസ്യങ്ങള്‍ തേടിയുള്ള തീര്‍ത്ഥാടനമാണ് ഉള്ളൂര്‍ സതീശന്റെകഥകള്‍. നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളെ ഭാവനയുടെ ചക്രവാളങ്ങളിലേക്ക് വികസിപ്പിച്ച് അസാധാരണ ഭംഗിയോടെ മഴവില്‍ ചാരുതയിലേക്ക് ഉയര്‍ത്താനുള്ള പാടവം ഈ കഥാകാരനുണ്ട്. ഈ സമാഹാരത്തിലെ ഓരോ കഥയും സര്‍ഗ്ഗാത്മകമായ സംഘര്‍ഷത്തില്‍ നിന്ന് പൊട്ടിവിരിയുന്ന ഭാവനാ കുസുമങ്ങളാണ്. കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സിലേക്ക് ഊര്‍ന്നിറങ്ങി പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുന്നു. അതോടൊപ്പംവായനയുടെ നവ വസന്തവും ഒരുക്കുന്നു.
കഥാകാരനെന്ന നിലയില്‍ ഭാസിക്കുളള ശേഷി ഒരുപടി മേലെയാണെന്നു തന്നെ പറയാം. കഥ ആര്‍ക്കുമെഴുതാം. നല്ലയൊരു ഇതിവൃത്തമുണ്ടെങ്കില്‍ ഭേദപ്പെട്ട ഒരു കഥയെഴുതാം. പക്ഷേ, ചേതോഹരമായ ഭാഷയും രചനാതന്ത്രവും അസ്വദകനെ അഭിരമിപ്പിക്കാനുള്ള പ്രതിഭയും കൈമുതലായുണ്ടെങ്കില്‍ മാത്രമേ മികച്ച കഥാകാരാനെന്ന മുദ്ര അടിക്കപ്പെടുകയുള്ളു. ഭാസി മലാപ്പറമ്പിന്റെ സ്ഥാനം കളിക്കളങ്ങളിലും പുറംലേകങ്ങളിലുമാണ്. കഥാരചനയിലും അദ്ദേഹത്തിന്റെ മികവിന് സവിശേഷതയുണ്ടെന്ന് \"പ്രതീക്ഷയുടെ പൂക്കൂട....\"എന്ന കഥാസമാഹാരം അസന്നിഗ്‌ധമായി